Monday, August 29, 2011

പ്രിയനാല്‍ തിരുത്തപ്പെട്ടത് ...



വന്‍ പകല്‍ മുഴുവന്‍
കണ്ണുകളില്‍ കൊരുത്തിരുന്നു

പിന്നെ നിശബ്ദം ഊര്‍ന്നിറങ്ങിയത്
അരദപടങ്ങളില്‍ ചെങ്കലകള്‍ വീഴ്ത്താനായിരുന്നു 

കണ്ണാടി കൊതി നോക്കി ഊറ്റം കൊള്ളിച്ച 
ഉയര്‍ച്ച താഴ്ചകളില്‍ കണ്ടത് 
ഇന്ദ്രനീലത്തിളക്കം!

വിയര്‍പ്പിന്‍ മദിപ്പിക്കും പൂന്തിര 
കരയില്‍ കിരീടം വച്ച് മറക്കവേ 
നാഭിക തുരുത്തില്‍ പൂവേല വിരിയിച്ചു 
ഉടമ്പിന്‍ ഉടമ്പടികള്‍ തകര്‍ത്തു  
പടയോട്ടം!!  

സൂചിപഴുതോലുമിടം ബാക്കിയവാതെ 
മുയല്‍ പതുക്കങ്ങളില്‍ നിറമുള്ള നീട്ടുമ്മ
പ്രണയപരപ്പിലെ രതന തുടിപ്പ് 
നാവിലക്കങ്ങളില്‍ നിലവിട്ടുയരവേ 
കാറ്റിന്‍ കനലെരിച്ചിലുകള്‍! 

എരിതീ നീട്ടുന്ന വേഗശ്വാസങ്ങളില്‍
ഉടല്‍ പിണഞ്ഞു മഴവില്‍ മരമായ്‌ 
പൂത്തറകളില്‍ ചായം നിറച്ച് 
ചില്ലകളില്‍ തളിര്‍ വിരിച്ച് 
കൈ കൊരുപ്പുകള്‍ മെല്ലയച്ച് 
കണംകാല്‍ പെരുപ്പില്‍ 
കടിഞ്ഞാണ്‍ മുറുക്കം!

പകര്‍ന്നാട്ട ചൂട്  കഴുത്തില ചേര്‍പ്പഴിച്ചതും 
കവിളത്തു മയില്‍‌പീലി കണ്ണ് തെളിച്ചതും 
അറിയാതെ പൂങ്കുയില്‍ 
താഴ്വര തുമ്പിന്‍ തണുപ്പില്‍  
പതിയെ പറന്നിറങ്ങി 
വീണ്ടും ...
പ്രിയനാല്‍ തിരുത്തുവാന്‍ ! 

Sunday, August 28, 2011

പാലങ്ങള്‍ തകരുന്നു



 തീ പന്തം തിന്നു തിന്നു
ഹൃദയം വീങ്ങി വീര്‍ത്തു 
കനം  വച്ചിരിക്കുന്നു !!!

തീക്കനം തൂങ്ങുന്ന 
വെന്ത ഹൃദന്തവുമായ് 
ഇനി നിന്നരികിലേക്ക് .....

നനവാകുവാന്‍
നിന്റെ ചുറ്റുവട്ടങ്ങളില്‍ മാത്രം 

ഈറന്‍ നിറക്കുന്ന പെരുമഴ!

അന്നാവും  വര്‍ഷമോര്‍ത്തിരുന്ന 
നിന്റെ തൊടിയിലെ 
കള്ളിച്ചെടികള്‍ പൂവിടുന്നതും .

മുള്ളാണി ഞെരുക്കം 
അകം പൊള്ളിക്കുന്നുണ്ടെങ്കിലും 
വാടാമല്ലി  വഴിത്തലവരെ പടര്‍ത്തി 
ഞാന്‍ അഹങ്കരിക്കുന്നുണ്ട് വല്ലാതെ ..

ഒരു കൈച്ചുറ്റിനായ് ഓടിയടുക്കാന്‍ 
എനിക്കും നിനക്കും ഒരു
നൂല്‍പ്പാലം ഉണ്ടെന്നോര്‍ത്ത് 
പക്ഷെ -മുന്നില്‍ എഴുത്തുപലകയില്‍ 
"പാലം തകര്‍ച്ചയില്‍ "
എന്നാണ് ചങ്ങാതി ?


കാഴ്ച്ചവട്ടം


                                         കിണര്‍ പറഞ്ഞത്
കാഴ്ച്ചകളെ കുറിച്ചാണ്
എല്ലാം സുന്ദരങ്ങളത്രേ ..

ഞാനെങ്ങനെ വിശ്വസിക്കും !

അയലത്തെ ചിങ്കിടിച്ചേട്ടന്‍
ചത്തു പൊന്തിയത്
ഒരു കിണറ്റിലല്ലേ ..

അതൊരു ചന്തമുള്ള
കാഴ്ച്ചയായിരുന്നില്ലല്ലോ ..

പിന്നേം കിണറു പറയുന്നു
കണ്ട കാഴ്ച്ചകള്‍ സുന്തരമെന്ന്‍ ..

അമ്മായീം മരുമകളും 
നാത്തൂനും അയല്‍ക്കാരും
ദേഷ്യം തീര്‍ക്കാന്‍
എന്റെ പള്ളക്കല്ലേ
തൊട്ടിയെറിഞ്ഞ് ..
വെള്ളം വലിച്ചത് ....

അതും രസമുള്ള
കാഴ്ച്ചയല്ലല്ലോ .. !

കാവതിക്കാക്ക പുറം തിരിഞ്ഞിരുന്ന്‍
വെളുത്ത കഷായം കാഷ്കാഷ്ടിച്ചതും
എന്റെ വായിലേക്കല്ലേ !

എന്തിനധികം ..
ഭ്രാന്തു മൂത്ത വസന്ത ചേച്ചി
എന്നിലേക്കിറങ്ങിയല്ലേ
കുടിച്ചതും
കുളിച്ചതും !!

അടി തെറ്റിവീണൊരു പൂവന്‍
എത്ര രാത്രികള്‍
ഇതിനുള്ളില്‍ കൂകി വെളുപ്പിച്ചു ...

ഇന്നിപ്പോള്‍ ഞാന്‍ അവസാനമായ്
കണ്‍ തുറക്കയാണ് ..

അവരഞ്ചാറു പേരുണ്ട് ..

എന്റെ മേല്‍ ചെമ്മണ്ണു കോരി നിറയ്ക്കുന്നു .. !
പാവങ്ങള്‍ ..
വല്ലാതെ വിയര്‍ക്കുന്നു ..
 തളരുന്നു ..
കുപ്പി വെള്ളം കുടിക്കുന്നു ..