Thursday, October 27, 2011

വ്യര്‍ത്ഥമോഹം

കുമാരാ...
ഞാന്‍ കൊട്ടാരമില്ലാത്ത
രാജകുമാരി.
പട്ടുടുപ്പും പരിചാരികയും
സ്വന്തമല്ലാത്തവള്‍.
പകിട്ടും പദവിയും
തീരെയില്ലാത്തവള്‍.
നാട്യവും നടനവു-
മേതുമറിയാത്തവള്‍.
ഒന്നുമറിയാതെ,
മോഹിച്ചുപോയി ഞാന്‍,
ഒരിലക്കീറില്‍,
ഒരുമിച്ചിരുന്നുണ്ണുവാന്‍....
ഒരു കുട കീഴില്‍,
മഴ നനയാതെ നനയുവാന്‍...
ഒരേ കൂരയില്‍,
ഒരുമിച്ചുറങ്ങുവാന്‍...
ഒരേ മരത്തിന്റെ
ഇളം ചില്ലകളാകുവാന്‍...
ഒന്നിച്ചുതിര്‍ന്നുടയും
രണ്ടു പൊന്മഴതുള്ളികളാകുവാന്‍...
ക്ഷമിക്കുക ,
നാമിരുവരും ഒരേ കണ്ണിലെ
രണ്ടു കാഴ്ചകളാണെന്നു-
മറന്നു ഞാന്‍ .....
എങ്കിലും, 
ഒളിപ്പിക്ക എന്നെ നീ
നിന്‍ കണ്ണിലെ അടരാത്ത-
കണ്ണുനീര്‍ത്തുള്ളിയായ്‌..
നിന്‍  നഷ്ട്ടരാജ്യത്തിന്നവകാശിയായ് ...

ദീപ അജി ജോണ്‍ (സജിരിത)

1 comment:

  1. ഒന്നുമറിയാതെ,
    മോഹിച്ചുപോയി ഞാന്‍,
    ഒരിലക്കീറില്‍,
    ഒരുമിച്ചിരുന്നുണ്ണുവാന്‍....
    ഒരു കുട കീഴില്‍,
    മഴ നനയാതെ നനയുവാന്‍...
    ഒരേ കൂരയില്‍,
    ഒരുമിച്ചുറങ്ങുവാന്‍...
    ഒരേ മരത്തിന്റെ
    ഇളം ചില്ലകളാകുവാന്‍...
    ഒന്നിച്ചുതിര്‍ന്നുടയും
    രണ്ടു പൊന്മഴതുള്ളികളാകുവാന്‍...

    ReplyDelete